Sunday, 9 December 2018

ഡിസംബർ 10 ലോകമനുഷ്യാവകാശദിനം

Image result for ലോകമനുഷ്യാവകാശദിനം
ലോകം ഇന്ന് മനുഷ്യാവകാശ ദിനം ആചരിക്കുകയാണ്.....മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായൊരു ദിനം ഏറെ പ്രസക്തമാണ്.. ഓരോവ്യക്തിക്കും അവനവന്റെ അന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട്...
സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണവും വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശവും എല്ലാവർക്കുമുണ്ട്....എല്ലാ മനുഷ്യരും ജനിക്കുന്നത് തുല്യരായാണ്... തുല്യരായി ജനിക്കുന്ന എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു ഭരണ വ്യവസ്ഥിതിയാണ് ഐക്യ രാഷ്ട്ര സഭ ലക്‌ഷ്യം വക്കുന്നത്...

1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓർമ്മക്കായാണ് ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത്... 1950 ഡിസംബർ 4 ന് ചേർന്ന ലോക രാജ്യങ്ങളുടെ കൂട്ടായ്‌മ ആണ് ഡിസംബർ 10 മനുഷ്യാവകാശ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തത്....എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.....

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70ആം വാർഷികം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്....""മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുക" എന്നതാണ് ഇത്തവണത്തെ മുഖ്യ പ്രമേയം..
അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്ക്കാരം നൽകുന്നതും ഡിസംബർ 10 നാണ്.. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശ്രദ്ധേയരായ വ്യക്തികൾക്കാണ് ഇത് നൽകുന്നത്... 1988 ഇൽ ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകനായ ബാബ ആംതെ ഈ പുരസ്‌കാരത്തിന് അർഹനായി...

എല്ലാവർക്കും അവകാശമുള്ള ഭൂമിയിൽ മാറ്റി നിർത്തപ്പെടേണ്ടവരോ ഒഴിവാക്കപ്പെടേണ്ടവരോ ആയി ആരും ഇല്ല എന്ന് ഓർമ്മിപ്പിക്കാൻ ആണ് ഈ ദിനം.. മനുഷ്യാവകാശങ്ങളുടെ കൂടുതൽ കരുത്തുള്ള നില നിൽപ്പ് ആണ് കാലം ആവശ്യപ്പെടുന്നത്...അതിനായി കൈ കോർക്കാം...

Wednesday, 5 December 2018

ബാബസാഹിബ് അംബേദ്കർ - ചരമദിനം


06-12-1956
ബാബസാഹിബ് അംബേദ്കർ - ചരമദിനം
+-------+---------+-------+--------+--------+-------+
ഇന്ത്യയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കണം. അതിന് ഒമ്പത് പേരെ നിയമിച്ചു. അല്ലാഡി കൃഷ്ണസ്വാമി അയ്യർ, എൻ.ഗോപാലസ്വാമി അയ്യങ്കാർ, കെ.എം.മുൻഷി, വി.ടി.കൃഷ്ണമാചാരി, ഡോ: രാജേ ന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു  സർദാർ വല്ലഭായി പട്ടേൽ, ബി .എൻ.റാവു, ഡോ:അംബേദ്കർ.

ഭരണഘടന നിർമ്മാണ സഭയിൽ ഇത്രയതികം പണ്ഡിതരുണ്ടായിട്ടും അതിന്റെ ചെയർമാനായി തെരഞ്ഞെടുത്തത് ഡോ:അംബേദ്കറെയാണ്. എന്തുകൊണ്ടായിരിക്കാം അംബേദ്കറെ ഭരണഘടനയുടെ മുഖ്യ ശില്പിയാക്കൻ കാരണം?
അതിനൊരു ചരിത്രമുണ്ട്, ആ ചരിത്രം എന്താണ്?
ആ ചരിത്രം ഇതാണ്:
ഇന്ത്യൻ സ്വതന്ത്രമാകാൻ പോകന്നു
ഇന്ത്യയ്ക്കൊരു ഭരണഘടന വേണം.... വിവിധ മതങ്ങൾ, ഒരു പാട് ജാതികൾ, വ്യത്യസ്ത ആചാരങ്ങൾ, വെവ്വേറെ വേഷവിതാനങ്ങൾ, ഒന്നല്ലാത്ത ഭാഷ, ഭക്ഷണ രീതി തുടങ്ങി ചിതറിയോ കെട്ടുപിണഞ്ഞോ കിടക്കുന്ന ജനങ്ങൾ!

ഇങ്ങനെ ഒരു സ്ഥലത്ത് ഭരണഘടന നിർമ്മിക്കുക ശ്രമകരമാണ്. അതിന് തലയിൽ വല്ലതും വേണം. തലയിൽ വല്ലതുമുള്ള ,അങ്ങനെത്തെ ഒരാൾ ഇന്ത്യയിലില്ലെന്ന് നെഹ്റു അടക്കമുള്ള ബ്രാഹ്മണ ടീംസ് സ്വയമങ്ങ് തീരുമാനിച്ചു.അതിനാൽ അവർ 1946-ൽ ബ്രിട്ടണിലേക്ക് പറന്നു. അവിടെ ചെന്ന്  നിയമജ്ഞനും മഹാപണ്ഡിതനുമായ
"ഡോ: ഐവർ ജനീസ് "എന്ന മഹാനെ കാണുന്നു .ഐവർ ജനീസിനോട് ഈ ടീംസ് പറഞ്ഞു: "സർ, ഇന്ത്യ സ്വതന്ത്രമാകാൻ പോകുന്നു. ഞങ്ങൾക്കൊരു ഭരണഘടന എഴുതിതരണം"
ഐവർ ജനീസ് പറഞ്ഞ മറുപടി:
"ഭരണഘടനയോ, ഇന്ത്യയ്ക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ? ലജ്ജാകരം!
എന്നെ നിയമത്തിന്റെ ഊരാകുടുക്കുകളിലേക്കും അതിന്റെ അത്ഭുത വഴികളിലേക്കും, ജനാധിപത്യത്തിന്റെ കാറ്റും കുളിരും സൗന്ദര്യവും പറഞ്ഞു തന്ന ഒരു മഹാനിയമജ്ഞൻ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട് .നിങ്ങളദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുക "
ഇന്ത്യൻ ടീംസ്: "ആരാണദ്ദേഹം?"
ഐവർ: " അതാണ് ഡോ: ബി.ആർ.അംബേദ്കർ "
ഇത് കേട്ട ഇന്ത്യൻ ടീംസ് നാണംകെട്ട് തല കുനിച്ച് വന്നത് ചരിത്രമാണ്.( ഡിയർ അംബേദ്കർ ,നിങ്ങളുടെ നാട്ടിൽ നിന്ന് കുറേ മണ്ടന്മാർ ഇവിടെ എന്നെ കാണാൻ വന്നിരുന്നു എന്ന് പാഞ്ഞ് ഐവർ അംബേദ്കറിന് കത്ത് എഴുതിയിരുന്നു - ഈ കത്തിനെപ്പറ്റി ടി പി.നാരായണ നടക്കം മലയാളത്തിൽ പലരും എഴുതിയിട്ടുണ്ട് )

എന്നിട്ടും അവർ അംബേദ്കറെ ഭരണഘടന അസംബ്ലിയിലേക്ക് കൊണ്ടു വന്നില്ല. അംബേദ്കർ അസംബ്ലിയിൽ വരാതിരിക്കാൻ കോൺഗ്രസും ടീമും ഒരുപാട് കളി കളിച്ചു.കിഴക്കൻ പാകിസ്ഥാനിലെ മുസ്ലീം ലീഗിന്റെ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് അംബേദ്കർ ഭരണഘടന അസംബ്ലിയിൽ വരുന്നത്.ഇന്ത്യ വെട്ടിക്കീറി രണ്ടായപ്പോൾ അംബേദ്കറുടെ മണ്ഡലം ഇല്ലാതായി.പിന്നീട് ബോംബയിലെ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ  സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അസംബ്ലിയിലെത്തുന്നത്.

"ഭരണഘടന രചന വെറുമൊരു നിയമനിർമ്മാണമല്ല. അതു കൊണ്ട് സാധാരണ നിയമജ്ഞനെ കൊണ്ട് അത് സാധ്യവുമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച മത്തിഷ്ക്കങ്ങളിലെന്നാണ് ഡോ: അംബേദ്കറുടേത് " എന്ന് "ബെവർലി നിക്കോൾസ് " എന്ന പ്രമുഖ വിദേശ മാധ്യമ പ്രവർത്തകന്റെ വിശേഷണവും
" അംബേദ്കർ സഞ്ചരിക്കുന്ന വിജ്ഞാനകോശമാണെന്നു പറഞ്ഞ 'കേസീ പ്രഭു'വിന്റെയും അഭിപ്രായം വന്നതോടെ ബ്രാഹ്മണ കോക്കസ്സിന് പിടിച്ചു നിൽക്കാനായില്ല. ബഹു ഭൂരിപക്ഷത്തോടെ ജയിച്ചുവന്ന അംബേദ്കറെ ഗത്യന്തരമില്ലാതെ കോൺഗ്രസും ടീമും  ഭരണഘടനാ ശില്പി ആക്കുകയായിരുന്നു.

141 ദിവസത്തെ കഠിന പരിശ്രമം കൊണ്ടാണ് അംബേദ്കർ ഭരണഘടനയുടെ ആദ്യ നക്കൽ തയ്യാറാക്കിയത്.അതിൽ 8 ഷെഡ്യൂളുകളും 315 അനുച്ഛേദങ്ങളുമുണ്ടായിരുന്നു. ഭരണഘടനാ നിർമ്മാണ സഭാഗം ങ്ങളിൽ നിന്ന് 7635 ഭേദഗതികളാണ് നിർദ്ദേശിക്കപ്പെട്ടത്.അതിൽ 2473 എണ്ണം സഭയിൽ അവതരിപ്പിച്ചു.വിശദമായ ചർച്ചകൾക്ക് ശേഷം ഒരോന്നിനും മറുപടി പറഞ്ഞത് അംബേദ്കറാണ്.

നിർമ്മാണ സഭയിലുള്ള ഒമ്പതംഗങ്ങളിൽ മൂന്ന് പേർ മരിച്ചു പോവുകയും മറ്റ് ചിലർ വിവിധങ്ങളായ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു പോവുകയോ രാജിവെക്കുകയോ ചെയ്തതിനാൽ ഭരണഘടനയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് അംബേദ്കർ ഒറ്റക്ക് എഴുതി തീർത്തതാണ് ഇന്ത്യൻ ഭരണഘടന .അതുകൊണ്ടാണ് നാമെല്ലാവരും ആ മഹാനെ "ഭരണഘടനാ ശില്പി " എന്ന് വിളിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.


സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ജീവിതരേഖ

ജനനം,കുട്ടിക്കാലം
മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി 1891 ഏപ്രിൽ 14-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.

വിദ്യാഭ്യാസം

അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി ഹൈസ്ക്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം. വലിയ വായനാശീലക്കാരനായിരുന്നു അംബേദ്ക്കർ. അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു. ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു. അത് പോലെ തന്നെ മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു. സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക് സംസ്കൃത ഭാഷാപഠനത്തിൽ താല്പര്യം ഉണ്ടായി. അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിന് കഴിഞ്ഞത്. ബോംബെയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന എസ്.കെ. ബോൽ അദ്ധ്യക്ഷത വഹിച്ചു. ഗൗതമബുദ്ധന്റെ ജീവിതം എന്നൊരു പുസ്തകം അതിന്റെ രചയിതാവായ കെലുസ്കർ അംബേദ്ക്കർക്ക് സമ്മാനിക്കുകയും ചെയ്തു. പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്. ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം വിവാഹം കഴിച്ചു. എങ്കിലും പഠനം തടസ്സം കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു. അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു. ആ സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ. പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ വിജയിച്ചു. തുടർന്നും പഠിക്കണമെന്ന് അംബേദ്കർക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ സഹായിക്കുവാനും അംബേദ്കർ തീരുമാനിച്ചു. ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു. അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി. അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.

1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അമേരിക്കയിൽ ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. കഴിയുന്നത്ര പഠിക്കുക എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ലണ്ടനിലേക്ക്

ശാസ്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച് അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും നൽകപ്പെട്ടു. ഇന്ത്യയിലെ ജാതിവ്യവ്സ്തകളെക്കുറിച്ചും അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കി. ദിവസത്തിൽ 18 മണിക്കൂറാണ് അംബേദ്കർ പഠനത്തിന് ചെലവഴിച്ചിരുന്നത്[അവലംബം ആവശ്യമാണ്]. ജാതിവ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി. ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയതിന് ശേഷവും പഠനം തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ 1916 ഒക്ടോബറിൽ ലണ്ടനിൽ എത്തിച്ചേർന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തികശാസ്ത്രം പഠിച്ചു. ഗ്രെയിസ് ഇൻ എന്ന മഹാസ്ഥാപനത്തിലായിരുന്നു നിയമപഠനം. പക്ഷെ അപ്രതീക്ഷിതമായി അതിനൊരു തടസ്സം നേരിട്ടു. ബറോഡാ രാജാവ് നൽകിയിരുന്ന സാമ്പത്തിക സഹായത്തിന്റെ കാലാവധി അവസാനിച്ചു. അതിനാൽ പഠനം ഇടക്കുവെച്ച് നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. സാമ്പത്തിക ശസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു. അക്കാലയളവിൽ അദ്ദേഹം 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന്‌ ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. താഴ്ന്ന ജാതിക്കാരോടുള്ള അവഗണനയോട് അദ്ദേഹം പോരാടി. അധഃകൃത സമുദായത്തിൻറെ ശബ്ദമുയർത്താൻ 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്കൃത് ഭാരതം' എന്നതായിരുന്നു പത്രത്തിൻറെ പേര്.


ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. അതിന്റെ മലയാളവിവർത്തനം താഴെ കൊടുക്കുന്നു. ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിയും ചിന്ത,ആശയപ്രകാശനം,വിശ്വാസം,ഭക്തി,ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസർത്തിലും സമത്വവും സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു.

ഇന്ത്യയെ ഒരു പരമാധീകാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡ്ഡമായ തീരുമാനം-അതാണ് ഈ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1927 മാർച്ച് 20, മഹദ് സത്യാഗ്രഹം
1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1956 ഒക്ടോബർ 14-ന് അംബേദ്കറും 300,000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.


അംബേദ്കർ സിനിമ

ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷെ ഈ സിനിമ പുറത്തിറക്കാൻ സർക്കാർ ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കരുടെ ആശയങ്ങൾ എത്രത്തോളം ബ്രഹ്മണിസത്തെ ഭയ പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. സാങ്കേതികമായി അത്ര മികച്ചതല്ല ഈ ഫിലിം

ഗാന്ധിയും അംബേദ്കറും

ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം എന്താണ്? ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയായ ജാതി വ്യവസ്ഥ, ഒരു ദൈവികവ്യവസ്ഥയാണെന്നും അതിനാൽ, അത് സനാതനം" അഥവാ മാറ്റമില്ലാത്തതാണെന്നും 'അത് മാറ്റാൻ പാടില്ല എന്നും ഗാന്ധി വിശ്വസിച്ചു. അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതി വ്യവസ്ഥ പരിഷ്ക്കരിച്ചാൽ മാത്രം മതി എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. അതിനു വേണ്ടിയാണ് അദ്ദേഹം അയിത്തോച്ചാടന പരിപാടി ആവിഷ്ക്കരിച്ചത്. എന്നാൽ ,ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ രാഷട്രീയ വ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞ അംബേദ്ക്കർ ,ജാതി നശിപ്പിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. ജാതി വ്യവസ്ഥ യെ, ആദർശവൽക്കരിച്ച് നിലനിർത്തുന്ന, ഹിന്ദു മതത്തിന്റെ 'വിശുദ്ധ സംഹിത കളേയെല്ലാം അദ്ദേഹം നിഷ്ക്കരണം കടന്നാക്രമിച്ചു. ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ല എന്ന് പ്രഖ്യാപിച്ചു.സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന അടിസ്ഥാന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്ക്കർ വിഭാവനം ചെയ്തത്.


Tuesday, 4 December 2018

ഡിസംബർ 5 - ലോക മണ്ണ് ദിനം

ഡിസംബർ 5നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത്.

💧💧💧💧💧💧

ലോകം ഇന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്.

മനുഷ്യന്റെ നിലനില്‍പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. നല്ല മണ്ണിന്റെ പ്രാധാന്യമറിയുന്നവരാണ് ഓരോ കര്‍ഷകനും. ഭൂമിയുടെ കുടയാകുന്ന ചെടികള്‍ക്ക് വളരാന്‍, മുഷ്യന്റെ ആഹാരമാകുന്ന പച്ചക്കറികളുടെ ഉത്പാദനത്തിന് എല്ലാം നല്ല മണ്ണ് കൂടിയേ തീരു. എന്നാല്‍ മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ മണ്ണിന് മാത്രം ശുദ്ധമായി നിലനില്‍ക്കാനാകുമോ…

പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന വിഷവസ്തുക്കളുമാണ് ഇന്ന് ഭൂമിയുടെ മേല്‍മണ്ണ്. കൃഷിയ്ക്ക് ആവശ്യം മേല്‍മണ്ണാണെന്നിരിക്കെ രാസ കീടനാശിനികളുടേയും രാസ വളങ്ങളുടെയും ഉപയോഗം മൂലം അതും ഉപയോഗിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.

മണ്ണ് നശിക്കുന്നതിലൂടെ അതില്‍ കാണപ്പെടുന്ന കോടാനുകോടി സൂക്ഷമ ജീവികളും നശിക്കും. പണ്ട് നാട്ടിന്‍പുറങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന മണ്ണിര എന്ന കര്‍ഷക ബന്ധു ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. വളക്കൂറുള്ള മണ്ണ് നിര്‍മ്മിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. മണ്ണ് മലിനമായതോടെയാണ് മണ്ണിര നമ്മുടെ പറമ്പുകളില്‍നിന്ന് അപ്രത്യക്ഷമായത്

മണ്ണ് ഇന്ന് കച്ചവട വസ്തുവാണ്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപേകുന്നത് അറിയുന്നില്ല എന്ന പഴമൊഴി മണ്ണിനു തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. കോടാനുകോടി വര്‍ഷങ്ങളിലൂടെ രൂപ്പപ്പെടുന്ന മണ്ണ് നിമിഷങ്ങള്‍കൊണ്ടാണ് നാം മനുഷ്യര്‍ തൂക്കി വില്‍ക്കുന്നത്. ഭൂമിയുടെ ആണിക്കല്ലുകളായ കുന്നുകളെ ഇടിച്ചെടുക്കുന്നതുവഴി നഷ്ടമാകുന്നത് മണ്ണ് തന്നയല്ലേ…

ഭക്ഷണം മാത്രമല്ല മണ്ണ് ഉത്പാദിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ മുതല്‍ പാസ്റ്റിക് വരെ നിര്‍മ്മിക്കുന്നത് മണ്ണിന്റെ മാറ് തുരന്നെടുക്കുന്ന ധാതുക്കളില്‍നിന്നാണ്. തന്റെ
നെഞ്ചോട് ചേര്‍ത്ത് സൂക്ഷിച്ച് അവയെ നമുക്ക് വിട്ട് തരുമ്പോള്‍ നാം ചെയ്യുന്നതെന്താണ് അതുപയോഗിച്ച് മാരക വിഷ വസ്തുക്കളും ബോംബുകളും ഉണ്ടാക്കി മണ്ണിനെ നശിപ്പിക്കുന്നു. പാല്‍ തന്ന  കൈക്ക് കടിക്കുന്ന യഥാര്‍ത്ഥ മനുഷ്യനായി മാറുന്നു.

‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങുന്നു’ എന്ന വാക്യം വെറും വാചകമല്ല. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ശുദ്ധമായ മണ്ണ് കൂടാതെ കഴിയില്ല. സംരക്ഷിക്കപെടേണ്ടതുണ്ട് ജീവന്റെ നിലനില്‍പിന് ആധാരമായ മണ്ണും അതുവഴി മനുഷ്യ കുലവും.

ഡിസംബർ 5

ചരിത്രസംഭവങ്ങൾ
    1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
1932 - ആൽബർട്ട് ഐൻസ്റ്റൈന്‌ അമേരിക്കൻ വിസ ലഭിച്ചു
 
ജന്മദിനങ്ങൾ
    1901 - വാൾട്ട് ഡിസ്നിയുടെ ജന്മദിനം.

  ചരമവാർഷികങ്ങൾ
    1950 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്
1951 - സാഹിത്യകാരൻ അബനീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനം
2013 - നെൽസൺ മണ്ടേലയുടെ ചരമദിനം

  മറ്റു പ്രത്യേകതകൾ
അന്താരാഷ്ട്ര മണ്ണ് ദിനം

Monday, 3 December 2018

ഇന്ന് ഡിസംബർ 04 പുള്ളിപ്പുലി ദിനം.

പുള്ളിപ്പുലി ദിനം

ഇന്ന് ഡിസംബർ 04 പുള്ളിപ്പുലി ദിനം. മാർജ്ജാരകുടുംബത്തി‍‍ലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഏറ്റവും ചെറിയതാണ്‌ പുള്ളിപ്പുലി(Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും. ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോചൈന, മലേഷ്യ, ചൈന  എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം എഇ യു സി എൻ  പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.

മാർജ്ജാര കുടുബത്തിലെ മറ്റംഗങ്ങളുമായി തട്ടിച്ചു നോക്കിയാൽ പുള്ളിപ്പുലിക്ക് താരതമ്യേന കുറിയകാലുകളും വലിയതലയോടു കൂടിയ നീണ്ട ശരീരവും ഉണ്ടെന്നു കാണാം. ജാഗ്വറുമായി കാഴ്ചക്ക് സാമ്യം തോന്നുമെങ്കിലും പുലികൾ ജാഗ്വറുകളേക്കാൾ ചെറുതും ഒതുങ്ങിയ ശരീരം ഉള്ളവയുമാണ്. രണ്ടു വർഗ്ഗത്തിനും ശരീരത്തിൽ പുള്ളികൾ ഉണ്ട്, പുലിയുടെ പുള്ളികൾ ജാഗ്വറിന്റേതിനേക്കാൾ ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്. ജാഗ്വറുകളുടെ പുള്ളിക്ക് നടുവിൽ കാണപ്പെടുന്ന പാട് പുലിയുടെ പുള്ളീകളിൽ ഇല്ല.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അവസരോചിതമായി ഇരപിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളിൽ കയറാനുള്ള കഴിവും, പ്രശസ്തമായ ഗൂഡനീക്കങ്ങളും എല്ലാം ഒത്തിണങ്ങിയതു കൊണ്ട് പുലികൾ മറ്റു വലിയപൂച്ചകളെ അപേക്ഷിച്ച് വിജയകരമായി നിലനിൽക്കുന്നു.

സതി നിരോധനം(1829, ഡിസംബർ 4)


സതി നിരോധനം(1829, ഡിസംബർ 4)

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തിൽ ഉണ്ടായിരുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ആചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഭാര്യ സ്വയം അനുഷ്ടിക്കേണ്ട സതി പിന്നീട് ഒരു നിർബന്ധമായി മാറുകയും ബലം പ്രയോഗിച്ച് അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിയുന്ന ഒരു ക്രൂരമായ ആചാരമായി മാറുകയും ചെയ്തു. രാജസ്ഥാനിലെ രജപുത്രർക്കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യൻസ് എന്നിവരുടെ ഇടയിൽ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേർന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യർ, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി.

🌷നിയമം വിശദമായി

വിധവയെ കത്തിക്കൽ, ആ പ്രവർത്തിയെ മഹത്വ വല്ക്കരിക്കുക, ആ സമ്പ്രദായത്തിൻറെ ഉയർന്ന അവസ്ഥയിൽ സതിയ്ക്ക് ക്ഷേത്രം സമർപ്പിക്കുക എന്നീ 3 ഘട്ടങ്ങൾ സതി കമ്മീഷനിൽ ഉൾക്കൊള്ളുന്നുണ്ട്.

സതി അനുഷ്ഠിക്കുവാൻ ശ്രമിക്കുന്നത്, ഒരു വർഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിൽ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവർക്ക് ആജീവനാന്ത ജയിൽവാസമോ, പിഴയോ ലഭിക്കാം.

സതിയെ മഹത്വവല്ക്കരിക്കുന്നത്, അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനപ്പൂർവ്വമുള്ള ശ്രമമാണ്. സതിയെ മഹത്വവല്ക്കരിക്കുന്നയാൾക്ക് ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപയിൽ കുറയാത്ത, 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

കളക്ടറുടെ ഉത്തരവിനെ എതിർക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപ മുതൽ 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഈ നിയമപ്രകാരം കുറ്റവാളിയാക്കപ്പെട്ട ഒരാളെ, സതി അനുഷ്ഠിച്ചയാളുടെ സ്വത്ത് അനന്തരാവകാശമായി അനുഭവിക്കുന്നതിന് അയോഗ്യനാക്കുന്നു. കുറ്റം ചെയ്ത കാലം മുതൽ 5 വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയാൾക്ക് അയോഗ്യത കല്പിക്കുന്നു.

🌷നിരോധനം

ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ  കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ രാജാറാം മോഹൻ റോയ് ശ്രമം തുടർന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.
ആചാരങ്ങൾ എന്ന പേരിൽ അപരിഷ്‌കൃത ഇന്ത്യൻ  സമൂഹം കൊണ്ട് നടന്ന നിരവധിയായ അനീതികളിൽ ഏറ്റവും ക്രൂരമായത് ആയിരുന്നു സതി...
18-19 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ ബംഗാളിലും ഭാരതത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും നില നിന്ന ദുരാചാരമാണ് ഇത്... ഭർത്താവ് മരിച്ചാൽ ഭാര്യ അതേ ചിതയിൽ ചാടി മരിക്കണമെന്ന് ഈ ആചാരം നിഷ്കർഷിക്കുന്നു... 1817 ലെ ബംഗാൾ പ്രസിഡൻസി യുടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കടുത്ത സ്ത്രീ വിരുദ്ധ ആചാരമായ സതി മുഖേന 700 ഇൽ അധികം പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടിട്ടുണ്ട്..

ചരിത്രപരമായോ ആചാരപരമായോ യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരാചാരമായിരുന്നു സതി...സതി അനുഷ്ടിക്കുന്ന സ്ത്രീയെ സതീമാതാവായി സങ്കല്പിച്ച് അമ്പലം പണിത് ഏഴു തലമുറകളോളം ആരാധിക്കുന്ന സമ്പ്രദായം ഉത്തരേന്ത്യയിൽ നിലനിന്നിരുന്നു... ഇത്തരം കുടുംബങ്ങള്‍ക്ക് സമൂഹത്തില്‍ പല ഉന്നത സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു..  അതിനാല്‍ വളരെ മൃഗീയമായി യുവതികളായ വിധവകളെ ബന്ധുക്കള്‍ ചിതയിലെറിയുമായിരുന്നു... മരണ വെപ്രാളത്താൽ തീ ജ്വാലയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന യുവതികളെ നീളമുള്ള കമ്പുകൾ ഉപയോഗിച്ച് തീയിലേക്ക് കുത്തിയിടുമായിരുന്നു...

 രാജാറാം മോഹൻ റോയ്  യുടെ നേതൃത്വത്തിൽ സതിക്കെതിരെ അതി ശക്തമായ പ്രതിഷേധം ആണ് ഉത്തരേന്ത്യയിൽ ഉണ്ടായത്‌...മുഗൾ രാജാക്കന്മാർ നിയമം മൂലം സതി നിർത്തലാക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല... നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ 4-ന് വില്ല്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി..

സ്വതന്ത്ര ഇന്ത്യയിലും ചില പ്രബല ഹിന്ദു വിഭാഗങ്ങൾ സതി അനുഷ്ഠിക്കണം എന്ന ചിന്തയിൽ തന്നെ ആയിരുന്നു.... 1987-ല്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഡെറാല ഗ്രാമത്തില്‍ രജ്പുത് യുവതിയായ രൂപ് കന്‍വര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതയായി... 18 കാരി യായിരുന്ന രൂപ് കൻവാറിനെ 8 വിവാഹം കഴിച്ച് എട്ടാം മാസം മാൻ സിങ് ഷെഖാവത്ത് എന്നയാൾ മരിച്ചു..ചില നാട്ടു പ്രമാണിമാർ ചേർന്ന് രൂപ് കൻവാറിനെ സതി ക്കായി നിർബന്ധിച്ച്‌ ചിതയിൽ എറിഞ്ഞു...യുവതി സതി അനുഷ്ഠിക്കുന്നത് കാണുവാന്‍ ഈ പരിഷ്‌കൃത കാലത്തും ആയിരകണക്കിനാളുകളാണ് എത്തിച്ചത്...

ലോകത്തിന് മാതൃകയാകാൻ കുതിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ പുരോഗമന സമൂഹം തെരുവിലിറങ്ങി...ലോകത്തിന്റെ മുൻപിൽ ഈ ദുരാചാരം ഇന്ത്യക്കാകെ അപമാനമാണെന്ന് ആരോപിച്ച് രാജ്യം മുഴുവന്‍ ധാരാളം എതിര്‍പ്പുകളും പരാതികളുമുണ്ടായി... ഇതിനെ തുടര്‍ന്ന് 1987-ല്‍ ഒക്ടോബര്‍ ഒന്നിന് ‘രാജസ്ഥാന്‍ സതി നിരോധന ഉത്തരവ്’ കമ്മീഷന്‍ ചെയ്യുകയും അത് പിന്നീട് ‘1987 സതി (നിരോധനം) ആക്ട്’- ആവുകയും ചെയ്തു...

ആത്മാഭിമാനത്തിനും മൗലിക അവകാശങ്ങൾക്കും പുല്ലു വില കൽപ്പിക്കുന്ന നാറി പുഴുത്ത അനാചാരങ്ങളുടെ വിഴുപ്പു ഭാണ്ഡത്തെ മനുഷ്യ മനസ്സിൽ നിന്നും വലിച്ചെറിയാൻ പ്രേരിപ്പിച്ച എണ്ണമറ്റ നിണമണിഞ്ഞ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും സംഭവ ബഹുലവും അർത്ഥ സമ്പുഷ്ടവും ആയ പ്രക്ഷോഭം ആണ് സതിക്കെതിരായത്..189 വർഷങ്ങൾക്ക് അപ്പുറം ഡിസംബർ 4 ഇന്ത്യയ്ക്ക് നൽകിയ സന്ദേശം പരിണാമ സിദ്ധാന്തം പോലെ,,മാർക്സിസം പോലെ,,ഒക്ടോബർ വിപ്ലവം പോലെ,,,ചന്ദ്രനിലേക്കുള്ള മനുഷ്യ രാശിയുടെ കാൽവയ്പ്പ് പോലെ,,സമാനതകളില്ലാത്ത മുന്നേറ്റത്തിന്റേതാണ്... ആ ആക്കം ഹൃദയത്തിൽ ആവാഹിച്ചു മുന്നേറണം... ആത്മാഭിമാനത്തിന് വില പറയുന്ന അനാചാരങ്ങൾ എത്ര പഴകിയതാണെങ്കിലും എത്ര ആഴത്തിൽ വേരിറങ്ങിയത് ആണെങ്കിലും തൂത്തെറിയുക തന്നെ വേണം...

ഡിസംബർ -04 - നാവികസേന ദിനം



ഇന്ന് ഡിസംബർ -04 - നാവികസേന ദിനം
+-------+-------+-------+-------+------+-------+

 ഇന്ത്യന്‍ നേവിയെക്കുറിച്ച് 10 കാര്യങ്ങള്‍

ഇന്ത്യയുടെ അഭിമാനമായ നാവികസേനയെക്കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങൾ...
ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേന ദിനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നു. 47-ാം നാവികസേന ദിനത്തില്‍ 'കടലിലെ സംരക്ഷകരെ'ക്കുറിച്ചുള്ള പത്ത് കാര്യങ്ങള്‍ അറിയാം.

ആദ്യ ചുവടുകള്‍

1612ലാണ് നാവികസേനയുടെ തുടക്കം. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാവികസേനക്ക് രൂപം കൊടുത്തത്. റോയല്‍ ഇന്ത്യന്‍ നേവി എന്നായിരുന്നു ആദ്യത്തെ പേര്. സ്വാതന്ത്ര്യത്തിന് ശേഷം 1950 ജനുവരി 26നാണ് ഇന്ത്യന്‍ നേവി എന്ന പേര് സ്വീകരിച്ചത്.

നാവികസേന ദിനം


ഇന്ത്യന്‍ നാവികസേനയുടെ സ്ഥാപക ദിനമല്ല ഡിസംബര്‍ 4. 1971ല്‍ പാകിസ്ഥാനിലെ കറാച്ചിയിലെ നാവികസേന ആസ്ഥാനം ഇന്ത്യന്‍ സൈന്യം ആക്രമിച്ചിരുന്നു.ഓപ്പറേഷന്‍ ട്രൈഡന്‍റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വിജയത്തിന്‍റെ ആദരസൂചകമായാണ് നാവികസേന ദിനം സ്ഥാപിച്ചത്.

ശക്തിയറിയിക്കുന്ന ദൗത്യങ്ങള്‍

1971ല്‍ പാകിസ്ഥാനെതിരെ ഉപരോധം സൃഷ്ടിക്കാന്‍ നാവികസേനക്ക് കഴിഞ്ഞു. എയര്‍ക്രാഫ്റ്റ് ബോംബിങ്, ക്രൂസ് മിസൈല്‍ സ്ട്രൈക്കുകള്‍ എന്നിവയും നടത്തി. ആന്‍റി-ഷിപ്പ് ക്രൂസ് മിസൈലുകളാണ് ഇതിന് ഉപയോഗിച്ചത്. ശക്തിയറിയിച്ച ഒരു ദൗത്യമായിരുന്നു അത്.

യഥാര്‍ഥ ശക്തി

ലോകത്തിലെ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. 2016ലെ കണക്ക് അനുസരിച്ച് 58,000 പേരാണ് നാവികസേന ഉദ്യോഗസ്ഥരായുള്ളത്. രണ്ട് എയര്‍ക്രാഫ്‍റ്റ് ക്യാരിയറുകള്‍, ഒരു ട്രാന്‍സ്പോര്‍ട്ട് ഡോക്ക്, 19 ലാന്‍ഡിങ് ഷിപ്പ് ടാങ്കുകള്‍, 10 ഡെസ്ട്രോയറുകള്‍, 15 ഫ്രിഗേറ്റുകള്‍, ഒരു ആണവ സബ്‍മറൈന്‍, 14 സബ്‍മറൈനുകള്‍, 25 കോര്‍വെറ്റുകള്‍, 7 മൈന്‍ കൗണ്ടര്‍ മെഷര്‍ വെസ്സലുകള്‍, 47 പട്രോളിങ് വെസ്സലുകള്‍, 4 ഫ്ളീറ്റ് ടാങ്കറുകള്‍, ഒരു മിസൈല്‍വേധ സബ്‍മറൈന്‍ എന്നിങ്ങനെ പോകുന്നു നാവികസേനയുടെ കരുത്ത്.

ആദ്യ എയര്‍ക്രാഫ്‍റ്റ് ക്യാരിയര്‍


ഐഎന്‍എസ് വിരാട് ആണ് ഇന്ത്യയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ക്യാരിയറും ഇതുതന്നെയാണ്. രണ്ടാമത്തെ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ ഐഎന്‍എസ് വിക്രമാദിത്യയാണ്. ഇന്ത്യയില്‍ സ്വന്തമായി നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തും ഇന്ത്യയുടെ സ്വന്തമാണ്.

ആദ്യ ബാലിസ്റ്റിക് മിസൈല്‍ സബ്‍മറൈന്‍

ഇന്ത്യയുടെ ആദ്യ ബാലിസ്റ്റിക് മിസൈല്‍ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് അരിഹന്ത്. ആണവ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ കഴിയുന്ന ഈ മുങ്ങിക്കപ്പലിന്‍റെ ശേഷി 6000 ടണ്‍ ആണ്. ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം അംഗങ്ങളല്ലാതെ പുറത്ത് നിന്ന് ഒരു രാജ്യം ആദ്യമായാണ് ഇത്തരം മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കുന്നത്.

കടലിലെ സിംഹങ്ങള്‍

ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ദൗത്യ സംഘമാണ് മര്‍കോസ്. മറൈന്‍ കമാന്‍ഡോസ് എന്നതിന്‍റെ ചുരുക്കെഴുത്താണിത്. 2008ലെ മുംബൈ ഭീകരാക്രമണ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ മര്‍കോസ് വലിയ പങ്കു വഹിച്ചിരുന്നു.

നാവികസേനയുടെ അഭിമാനം

ആകാശത്ത് നടത്തുന്ന വ്യോമാഭ്യാസങ്ങള്‍ക്കുള്ള എയറോബാറ്റിക് സംഘങ്ങളില്‍ ഇന്ത്യയുടെ സാഗര്‍ പവന്‍ ഉണ്ട്. ലോകത്തില്‍ ആകെ മൂന്നു രാജ്യങ്ങള്‍ക്കേ ഇത്തരം എയറോബാറ്റിക് സംഘങ്ങള്‍ ഉള്ളൂ.

സാഹസിക പര്യവേഷണങ്ങള്‍

ഉത്തരദ്രുവത്തിലും ദക്ഷിണദ്രുവത്തിലും ഇന്ത്യന്‍ നാവികസേന പര്യവേഷണം നടത്തിയിട്ടുണ്ട്. 2008ല്‍ ഇന്ത്യന്‍ നാവികസേനയുടെ പത്ത് അംഗങ്ങള്‍ ഉത്തരദ്രുവത്തില്‍ എത്തി.

എവറസ്റ്റില്‍ ആദ്യം

2004ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു പ്രത്യേക ദൗത്യം എവറസ്റ്റ് കൊടുമുടിയില്‍ എത്തി. നാവികസേനയിലെ ഡോക്ടര്‍ വൈകിങ് ഭാനു, മെഡിക്കല്‍ അസിസ്റ്റന്‍റുമാരായ രാകേഷ് കുമാര്‍, വികാസ് കുമാര്‍ എന്നിവരാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
+-------+-------+-------+-------+------+-------+
🏺ഇന്ത്യന്‍ നാവികസേന✍

ഇന്ത്യന്‍ സേനയിലെ മൂന്നു പ്രധാന വിഭാഗങ്ങളിലൊന്ന്‌; കരസേന, വ്യോമസേന എന്നിവയാണ്‌ മറ്റു വിഭാഗങ്ങള്‍. ഇന്ത്യന്‍ സമുദ്രതീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധം, സമുദ്രാതിർത്തിയിൽക്കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായി കപ്പൽഗതാഗതത്തിനു വേണ്ടിയുള്ള കപ്പൽചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകള്‍ തെറ്റിയാത്രയിൽ മണൽത്തിട്ടയിൽ ഉറയ്‌ക്കുന്ന കപ്പലുകളുടെ രക്ഷയ്‌ക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധനബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നേവി നിർവഹിച്ചുവരുന്നു. കൂടാതെ പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവർത്തനങ്ങള്‍ സ്‌തംഭനാവസ്ഥയിലെത്തിയാൽ അത്‌ ഏറ്റെടുക്കുക, കൊടുങ്കാറ്റ്‌, ചുഴലിക്കാറ്റ്‌, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതിൽപ്പെട്ടുഴലുന്നവർക്ക്‌ ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നേവിയുടെ കർത്തവ്യങ്ങളിൽപ്പെടുന്നു. നേവിയിലെ മുങ്ങൽവിദഗ്‌ധർ വിലയേറിയ സേവനങ്ങള്‍ നല്‌കാറുണ്ട്‌.

യുദ്ധസമയത്ത്‌ ഇന്ത്യയുടെയും സുഹൃദ്‌ രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനുറപ്പുവരുത്തുകയും തദ്വാര അവശ്യവസ്‌തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ഇന്ത്യന്‍ നാവികസേനയുടെ കർത്തവ്യങ്ങളാണ്‌. സമാധാനകാലങ്ങളിൽ ഇന്ത്യന്‍ നാവികസേനാകപ്പലുകള്‍ സൗഹൃദസന്ദർശനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളിലേക്കു പോകാറുണ്ട്‌. ഈവിധ സന്ദർശനങ്ങള്‍ നാവികസേനയുടെ അനുഭവപരിജ്ഞാനത്തിനൊപ്പം സുഹൃദ്‌രാജ്യങ്ങളുമായുള്ള മൈത്രീബന്ധവും അന്താരാഷ്‌ട്ര സന്മനോഭാവവും ദൃഢമാക്കുന്നു.

🌷ചരിത്രം

അതിപുരാതനകാലത്ത്‌തന്നെ ഇന്ത്യന്‍ പ്രദേശങ്ങളിൽ നാവികസേനകള്‍ നിലവിലുണ്ടായിരുന്നു. ഋഗ്വേദം, മഹാഭാരതം, രാമായണം തുടങ്ങിയ കൃതികളിൽ നാവികസൈന്യങ്ങളെക്കുറിച്ചുള്ള നിരവധി വിവരണങ്ങള്‍ കാണാം. ബി.സി. നാലാം നൂറ്റാണ്ടിൽ ചന്ദ്രഗുപ്‌തമൗര്യനാണ്‌ മികച്ച ഒരു നാവികസൈന്യത്തെ ഇന്ത്യന്‍ തീരങ്ങളിൽ ആദ്യമായി സംഘടിപ്പിച്ചത്‌. ചന്ദ്രഗുപ്‌തമൗര്യന്റെ സൈന്യത്തെ ആറായി വിഭജിച്ചിരുന്നുവെന്നും ആദ്യത്തേത്‌ ഒരു നാവികത്തലവന്റെ കീഴിലായിരുന്നുവെന്നും ചന്ദ്രഗുപ്‌തമൗര്യന്റെ രാജധാനിയിലെ ഗ്രീക്ക്‌ പ്രതിപുരുഷനായിരുന്ന മെഗസ്‌തനീസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സമുദ്രയാത്രകള്‍ സുഗമമാക്കുക, കടൽക്കൊള്ളക്കാരെയും സമുദ്രാതിർത്തി ലംഘിക്കുന്ന ശത്രുരാജ്യത്തിലെ നൗകകളെയും നശിപ്പിക്കുക എന്നിവയായിരുന്നു ഈ നാവികസൈന്യത്തിന്റെ പ്രധാന ചുമതലകള്‍. മൗര്യചക്രവർത്തിയായ അശോകനും മികച്ച രീതിയിൽ നാവിക സൈന്യത്തെ സജ്ജീകരിച്ചിരുന്നു.
ദക്ഷിണേന്ത്യയിൽ പല്ലവർക്ക്‌ കോറമണ്ഡലം ആസ്ഥാനമാക്കിയ ഒരു നാവികസൈന്യം ഉണ്ടായിരുന്നു. നരസിംഹവർമന്‍ എന്ന പല്ലവരാജാവ്‌ ശ്രീലങ്ക പടിച്ചടക്കിയത്‌ വലിയൊരു നാവികസൈന്യത്തിന്റെ സഹായത്തോടെയാണ്‌. സംഘസാഹിത്യത്തിൽ കേരളതീരങ്ങളിലെ പൗരാണിക നാവിക യുദ്ധങ്ങളെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌. ചേരരാജാക്കന്മാരായ ഇമയവരമ്പന്‍, ചെങ്കുട്ടുവന്‍ എന്നിവരുടെ നാവിക യുദ്ധവിജയങ്ങളെക്കുറിച്ച്‌ പതിറ്റുപ്പത്തിൽ വിവരിക്കുന്നുണ്ട്‌. മധ്യകാലത്ത്‌ ഇന്ത്യയിലെ പ്രമുഖ നാവികശക്തികള്‍ മറാത്ത, കേരളതീരങ്ങളിലെ സൈന്യങ്ങളായിരുന്നു. മറാത്തയിലെ കനോജി അംറോ, സാമൂതിരിയുടെ കപ്പൽപ്പടയിലെ തലവന്മാരായ കുഞ്ഞാലിമരയ്‌ക്കാർമാർ എന്നിവർ അക്കാലത്തെ ഏറ്റവും മികച്ച നാവികത്തലവന്മാരായിരുന്നു. മലബാറിലെ കടത്തനാട്‌, അറക്കൽ എന്നീ ചെറിയ രാജവംശങ്ങള്‍ക്കുപോലും മികച്ച നാവികസേന അക്കാലത്തുണ്ടായിരുന്നു.

ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാക്കമ്പനിയുടെ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലക്ഷ്യമാക്കി 1612-ൽ സൂററ്റിൽ രൂപീകരിക്കപ്പെട്ട "റോയൽ ഇന്ത്യന്‍ നേവി'യിൽ നിന്നാണ്‌ ആധുനിക ഇന്ത്യന്‍ നാവികസേന രൂപംകൊണ്ടത്‌. ഈ നാവികസേനയെ 1685-ൽ സൂററ്റിൽ നിന്ന്‌ ബോംബെയിലേക്കു മാറ്റുകയും "ബോംബെ മറൈന്‍' എന്ന്‌ പുനർനാമകരണം ചെയ്യുകയുമുണ്ടായി. 1892-ൽ "റോയൽ ഇന്ത്യന്‍ മറൈന്‍' എന്ന പേരിലറിയപ്പെട്ട ഇത്‌ 1934-ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ "ദി റോയൽ ഇന്ത്യന്‍ നേവി' ആയി രൂപാന്തരപ്പെട്ടു. 1939-ൽ 114 ആഫീസർമാർ, 1,732 നാവികർ, ഒരു നിരീക്ഷണക്കപ്പൽ, ഒരു പെട്രാളിങ്‌ സ്റ്റീമർ എന്നീ രീതിയിലുള്ള നാമമാത്ര സംവിധാനമാണ്‌ റോയൽ ഇന്ത്യന്‍നേവിക്കുണ്ടായിരുന്നത്‌. രണ്ടാംലോകയുദ്ധകാലത്ത്‌ ഇന്ത്യാസമുദ്രത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർധിച്ചതോടെ ഇന്ത്യാതീരത്തെ നാവികസേനാകേന്ദ്രങ്ങള്‍ വിപുലീകരിക്കേണ്ടിവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന, കൽക്കത്ത, ബോംബെ, കറാച്ചി എന്നിവിടങ്ങളിലെ നാവികസങ്കേതങ്ങളിൽ ആധുനിക സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയതോടൊപ്പം വിശാഖപട്ടണം, മദ്രാസ്‌, കൊച്ചി തുടങ്ങിയ ഇടങ്ങളിൽ പുതിയ താവളങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. റോയൽ ഇന്ത്യന്‍ നേവിയുടെ സംഖ്യാബലം 1942-ൽ ഇരുപതുമടങ്ങായി വർധിപ്പിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ ഇറ്റലിയുടെ സൈന്യത്തെ ആഫ്രിക്കന്‍വന്‍കരയിൽനിന്നു പിന്തിരിപ്പിക്കുന്നതിലും, പേർഷ്യന്‍ ഉള്‍ക്കടൽമേഖല വിജയകരമായി പ്രതിരോധിക്കുന്നതിലും ബർമ(മ്യാന്മർ)യിലെ ജാപ്പനീസ്‌ അധിനിവേശം അവസാനിപ്പിക്കുന്നതിലും ബ്രിട്ടന്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ക്കുവേണ്ടി നിസ്‌തുല സേവനം അനുഷ്‌ഠിക്കുവാന്‍ റോയൽ ഇന്ത്യന്‍ നേവിക്കു കഴിഞ്ഞു.
സ്വാതന്ത്ര്യപ്രാപ്‌തിയെത്തുടർന്ന്‌ ഈ സേനയ്‌ക്ക്‌ ഇന്ത്യന്‍ നേവി എന്ന പേര്‌ നല്‌കപ്പെട്ടു. നാവികസേനയുടെ കപ്പലുകളുടെയും കരയിലുള്ള സങ്കേതങ്ങളുടെയും പേരിനുമുമ്പ്‌ ഐ.എന്‍.എസ്‌. എന്ന ത്രയാക്ഷരി മുദ്രിതമായി. ഇന്ത്യന്‍ നാവികസേന കൈക്കൊണ്ട ആദ്യത്തെ സൈനികനടപടി 1947 ഒക്‌ടോബറിലാണ്‌ നടന്നത്‌. കത്തിയവാഡ്‌ ഉപദ്വീപിൽ നിലവിലിരുന്ന ജൂനാഗഡ്‌ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനിൽ ലയിക്കുവാന്‍ വിസമ്മതിക്കുകയും പാകിസ്‌താനോട്‌ കൂറു പ്രഖ്യാപിക്കുകയും ചെയ്‌തതിനെത്തുടർന്ന്‌, നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ പോർബന്തർ, ജാഫറാബാദ്‌ എന്നിവിടങ്ങളിൽ ആയുധസജ്ജരായി താവളമുറപ്പിച്ചു. ജൂനാഗഡ്‌ നവാബിന്റെ പലായനത്തെത്തുടർന്ന്‌ ആ ചെറുരാജ്യം ഇന്ത്യയുടെ ഭാഗമായി മാറിയതിനാൽ യുദ്ധം ഒഴിവായി.

1947-ൽ സമുദ്രതലത്തിൽമാത്രം പ്രവർത്തിക്കാവുന്ന പഴയ കപ്പലുകളും അകമ്പടിക്കപ്പലുകളും മാത്രമടങ്ങുന്ന ഒന്നായിരുന്നു ഇന്ത്യന്‍ നാവികസേന. 1948-ൽ ആദ്യമായി എച്ച്‌.എം.എസ്‌. അക്കിലീസ്‌ എന്ന 7,000 ടണ്‍ കേവുഭാരമുള്ള ലിയാന്‍ഡർ വിഭാഗത്തിൽപ്പെട്ട ക്രൂസർ ഇന്ത്യ വാങ്ങി. അതിനെ ഐ.എന്‍.എസ്‌. ദില്ലി എന്നു പുനർനാമകരണം ചെയ്‌തു. തുടർന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ ഡിസ്റ്റ്രായർ വിഭാഗത്തിൽപ്പെട്ട രജ്‌പുത്ത്‌, രഞ്‌ജിത്ത്‌, റാണാ എന്നീ മൂന്നു കപ്പലുകളും 11-ാം ഡിസ്റ്റ്രായർ സ്‌ക്വാഡ്രനിലേക്കു വാങ്ങുകയുണ്ടായി. ശത്രുക്കളെ കടലിൽ വേട്ടയാടി നശിപ്പിക്കുന്നതിനുപയോഗിക്കുന്ന "ഹണ്ട്‌ ക്ലാസ്‌ ഡിസ്റ്റ്രായേഴ്‌സ്‌' വിഭാഗത്തിൽപ്പെട്ട ഗംഗ, ഗോമതി, ഗോദാവരി എന്നീ കപ്പലുകള്‍ 1952-ൽ ഇന്ത്യന്‍ നേവിയിൽ ഉള്‍പ്പെടുത്തി.
1957-ൽ കോളണി ക്ലാസ്‌ ക്രൂസർ വിഭാഗത്തിൽപ്പെട്ട ഐ.എന്‍.എസ്‌. മൈസൂർ കമ്മിഷന്‍ ചെയ്യപ്പെട്ടു. 1958-60 കാലഘട്ടത്തിൽ ആന്റി എയർ ക്രാഫ്‌ട്‌-ആന്റി സബ്‌മൈറന്‍ ഫ്രിഗേറ്റ്‌ വിഭാഗത്തിൽപ്പെട്ട എട്ട്‌ പടക്കപ്പലുകള്‍ നേവി സമ്പാദിച്ചു. ഇവയിൽ ഐ.എന്‍.എസ്‌. കുക്രി, കൃപാണ്‍, കുഠാർ എന്നീ കപ്പലുകള്‍ 14-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, തൽവാർ, ത്രിശൂൽ എന്നീ കപ്പലുകള്‍ 15-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും, ബിയാസ്‌, ബേത്‌വ, ബ്രഹ്മപുത്ര എന്നീ കപ്പലുകള്‍ 16-ാം ഫ്രിഗേറ്റ്‌ സ്‌ക്വാഡ്രനിലും ചേർന്നു. ഈ എട്ട്‌ കപ്പലുകളും ഇന്ത്യന്‍ നേവിക്കുവേണ്ടി പ്രത്യേകമായി ഇംഗ്ലണ്ടിൽ നിർമിച്ചവയായിരുന്നു. വിമാനവാഹിനികപ്പലായി ഐ.എന്‍.എസ്‌. വിക്രാന്ത്‌ 1961-ൽ നാവികസേനയ്‌ക്ക്‌ ലഭ്യമായി. സമുദ്രത്തിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളുടെ എച്ചം വർധിച്ചതോടുകൂടി നേവിക്ക്‌ മുങ്ങിക്കപ്പൽ വിഭാഗത്തിന്റെ അഭാവംകൂടി നികത്തേണ്ട ആവശ്യം അനുഭവപ്പെട്ടു.
1961-ൽ പോർച്ചുഗീസ്‌ കോളനികളായി അവശേഷിച്ചിരുന്ന ഗോവ, ദാമന്‍ ദിയു എന്നിവിടങ്ങളെ കൈവശപ്പെടുത്തി ഇന്ത്യന്‍ റിപ്പബ്ലിക്കിൽ ലയിപ്പിച്ച സൈനികനടപടികളിൽ മറ്റു സേനാവിഭാഗങ്ങള്‍ക്കൊപ്പം നിസ്‌തുലമായ സേവനം കാഴ്‌ചവയ്‌ക്കുവാന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇന്ത്യയുടെ പടക്കപ്പലുകള്‍ നാലുവിഭാഗങ്ങളായി പിരിഞ്ഞു നടത്തിയ മുന്നേറ്റങ്ങളിലൂടെ ഗോവ, ദാമന്‍ ദിയു, അഞ്ചിദ്വീപ്‌ എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്ന പോർച്ചുഗീസ്‌ നാവികസേനയെ നിർവീര്യമാക്കി. 1965-ലെ ഇന്ത്യാ-പാകിസ്‌താന്‍ യുദ്ധത്തിൽ നാവികസേന നേരിട്ടു പങ്കെടുത്തില്ല; പാകിസ്‌താന്റെ അന്തർവാഹിനികളെ ഇന്ത്യാതീരത്തുനിന്ന്‌ അകറ്റിനിർത്തുവാനുള്ള പ്രതിരോധച്ചുമതലമാത്രമാണ്‌ ഉണ്ടായിരുന്നത്‌.

1968-ൽ സോവിയറ്റ്‌ യൂണിയനിൽനിന്നും ഇന്ത്യന്‍നേവി ഒരു മുങ്ങിക്കപ്പൽ സമ്പാദിച്ചു; തുടർന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ മറ്റു മൂന്നു മുങ്ങിക്കപ്പലുകള്‍ കൂടി ലഭ്യമായി. അങ്ങനെ ഇന്ത്യന്‍ നേവിയുടെ മുങ്ങിക്കപ്പൽവിഭാഗം ഭാരതത്തിന്റെ കിഴക്കന്‍ സമുദ്രതീരത്തിലെ വിശാഖപട്ടണത്തുള്ള ഐ.എന്‍.എസ്‌. വീരബാഹു എന്ന താവളത്തിൽ വികസിക്കാന്‍ തുടങ്ങി. മുങ്ങിക്കപ്പലുകളുടെ വരവോടുകൂടി ഒരു സമീകൃതകപ്പൽപ്പട എന്ന ആശയം യാഥാർഥ്യമായിത്തീർന്നു. അങ്ങനെ നാവികസേനയ്‌ക്ക്‌ കടൽപ്പരപ്പിലും കടലിനു മുകളിലും കടലിനടിയിലും യുദ്ധംനടത്താനുള്ള കഴിവ്‌ ആർജിക്കാന്‍ കഴിഞ്ഞു.
1971-ൽ പൂർവപാകിസ്‌താന്‍ ബാംഗ്ലദേശ്‌ ആയിമാറിയതിനോടനുബന്ധിച്ചുണ്ടായ ഇന്ത്യാ-പാക്‌ സംഘട്ടനങ്ങളിൽ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ ഗണ്യമായ പങ്കുവഹിക്കേണ്ടിവന്നു. 1971 ഡി. 3-ന്‌ വിശാഖപട്ടണത്തിനു സമീപം രഹസ്യമായി സഞ്ചരിച്ചെത്തിയ ഘാസി എന്ന പാക്‌ അന്തർവാഹിനി ഇന്ത്യന്‍ നാവികസേനയാൽ നശിപ്പിക്കപ്പെട്ടു. തുടർന്ന്‌ ദിവസങ്ങള്‍ക്കകം കിഴക്കന്‍ പാകിസ്‌താനെ നാവിക-ഉപരോധത്തിനു വിധേയമാക്കുകയും ചെയ്‌തു. ഡി. 6-ന്‌ മുന്‍പ്‌ പാക്‌ നേവിയുടെ ജസ്സോർ, കോമില്ല, സിൽഹട്ട്‌ എന്നീ യുദ്ധക്കപ്പലുകളെയും 17 ചരക്കുകപ്പലുകളെയും നശിപ്പിക്കുകയും മറ്റു മൂന്നു കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്യുവാന്‍ ഇന്ത്യന്‍ നാവികസേനയ്‌ക്കു കഴിഞ്ഞു. ഇവയ്‌ക്കു സമാന്തരമായി പശ്ചിമസമരമുഖത്ത്‌, ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖത്തെ രണ്ടുതവണ ആക്രമിക്കുകയും പാകിസ്‌താന്റെ ഒരു നശീകരണക്കപ്പൽ, മൈന്‍ സ്വീപ്പർ (Mine Sweeper) എന്നിവയ്‌ക്കും തുറമുഖത്തു നങ്കൂരമുറപ്പിച്ചിരുന്ന ഒരു ചരക്കുകപ്പലിനും കേടുപാടുകള്‍ വരുത്തുകയും ചെയ്‌തു. കറാച്ചിയുടെ മേൽനടത്തിയ വിജയകരമായ ആക്രമണത്തിന്റെ സ്‌മരണ നിലനിർത്തുവാന്‍ പ്രതിവർഷം നാവികസേനാദിനം (Navy Day) ആഘോഷിക്കുന്നത്‌ ഡി. 4-നാണ്‌. ആദന്‍ കടലിൽ സൊമാലിയന്‍ കടൽക്കൊള്ളക്കാർക്കെതിരെ നടത്തിയ ആക്രമണങ്ങളാണ്‌ ഇന്ത്യന്‍ നാവികസേനയുടെ സമീപകാലത്തെ പ്രധാന ഓപ്പറേഷനുകള്‍ (2008). കടൽക്കൊള്ളക്കാർ തടവിലാക്കിയ വിവിധ രാജ്യങ്ങളിലെ നാവികരെ രക്ഷിക്കാനും ആദന്‍ കടലിലെ കടൽയാത്രകള്‍ക്ക്‌ സ്ഥിരഭീഷണിയായ കടൽക്കൊള്ളക്കാരെ പിടികൂടാനും ഇന്ത്യന്‍ സേനയ്‌ക്ക്‌ കഴിഞ്ഞു. ഐ.എന്‍.എസ്‌. തബർ, ഐ.എന്‍.എസ്‌. മൈസൂർ തുടങ്ങിയ പടക്കപ്പലുകളാണ്‌ ഈ ഓപ്പറേഷനുകളിൽ പ്രധാന പങ്കുവഹിച്ചത്‌.

Wednesday, 17 October 2018

Mid Day Meal Scheme-Kerala Portal


സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുടെ രേഖകൾ കൃത്യമായി തയ്യാറാക്കുക എന്നത് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രമകരമാണെന്ന് നമുക്കറിയാം. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ എല്ലാം എളുപ്പമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 1 മുതലുള്ള DATA സോഫ്റ്റ്‌വെയറിൽ നൽകുക എന്നതാണ് ആദ്യപടി. വളരെ ലളിതമായ ഈ സോഫ്റ്റ്‌വെയർ നമുക്കൊന്ന്‌ പരിശോധിക്കാം.
Mozilla Firefox വഴി സൈറ്റിൽ പ്രവേശിക്കുക. "app.keralamdms.com" എന്ന അഡ്രസ് നൽകി ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താം. User ID ആയി അഞ്ചക്ക സ്‌കൂൾ കോഡ് ചേർക്കണം. ആദ്യ തവണ 1 പാസ്സ്‌വേർഡ് ആയി നൽകി Login ക്ലിക്ക് ചെയ്യാം. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ "Please turn off pop up blocker" എന്ന മെസ്സേജ് ബോക്സ് തുറക്കും. Pop up blocker ഒഴിവാക്കാൻ മുകൾ ഭാഗത്തെ മഞ്ഞ വരയുടെ അവസാനം കാണുന്ന Options എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന drop down ലിസ്റ്റിലെ "Allow pop ups for app.keralamdms.com" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇതോടെ password മാറ്റാനുള്ള പേജിലെത്തും. നിലവിലുള്ള password 1 ഉം പുതിയ password രണ്ടു തവണയും നൽകി update ക്ലിക്ക് ചെയ്യുക. ഇതോടെ അപ്ലിക്കേഷൻ തുറന്നു കഴിയും. ഇതിൽ ഇടതു ഭാഗത്ത് 8 ടാബുകൾ കാണാം.

    File
    School Details
    Rice Details
    Attendance
    Inspection
    Reports
    Accounts
    Others

FILES
ഒന്നാമത്തെ ടാബായ ഫയലിൽ രണ്ടു പേജുകളാണ് ഉള്ളത്. ആദ്യത്തെ Dash Board ൽ ചില വിവരങ്ങളുടെ ക്രോഡീകരിച്ച കണക്കാണുള്ളത്. മേലധികാരികൾ അറിയിക്കുന്ന Flash News ഇതിൽ പ്രത്യക്ഷപ്പെടും. രണ്ടാമത്തേത് Change Password ആണ്. ആവശ്യമായ അവസരങ്ങളിൽ പാസ്സ്‌വേർഡ് മാറ്റാൻ ഈ പേജ് ഉപയോഗിക്കാം.
SCHOOL DETAILS
സ്‌കൂളിനെ സംബന്ധിച്ച വിവരങ്ങളാണ് 5 പേജുകളിലായി ചേർക്കേണ്ടത്. ഇതിൽ പല വിവരങ്ങളും പിന്നീട് മാറ്റം ആവശ്യമില്ലാത്തവയാണ്. ആദ്യ രണ്ടു പേജുകളായ School Info, School Strength എന്നിവയിലെ മുഴുവൻ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തി മാത്രം Save ചെയ്യുക. പിന്നീട് മാറ്റം വരുത്താൻ AEO ലെവലിൽ unlock ചെയ്തു കിട്ടണം.
1. School Information

സ്‌കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്കവയും തന്നിരിക്കുന്നവയിൽ നിന്ന് തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. Bank IFSC Code ചേർത്ത് Get ക്ലിക്ക് ചെയ്‌താൽ ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ കിട്ടും. ഈ പേജിലെ എല്ലാ വിവരങ്ങളും mandatory ആണ്. എല്ലാം ശരിയാക്കി മാത്രം Update ക്ലിക്ക് ചെയ്യുക.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇതിൽ ക്ലിക്ക് ചെയ്യുക.
2. School Strength
ഓരോ ക്‌ളാസ്സിലെയും കുട്ടികളുടെ Roll Strength, Feeding Strength എന്നിവയാണ് ഇതിൽ ചേർക്കാനുള്ളത്. SC, ST, OBC, General, Toral എന്ന ക്രമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം പ്രത്യേകം ചേർക്കണം. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച എണ്ണമാണ് Feeding Strength ആയി ചേർക്കേണ്ടത്. കള്ളികൾ മാറാൻ ടാബ് ബട്ടൺ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ കളങ്ങളും പൂർത്തിയാക്കുക. ഏതെങ്കിലും കളിയിലെ entry മാറ്റാൻ അതിൽ ക്ലിക്ക് ചെയ്തു പുതിയ സംഖ്യ ചേർക്കുക. ഈ പേജിൽ നൽകിയ Strength ആണ് AEO അംഗീകരിച്ചു നൽകുക. പിന്നീട് മാറ്റം വരുത്താൻ AEO യ്ക്ക് അപേക്ഷ നൽകുക.
3. MDMS Committee
ഉച്ചഭക്ഷണ കമ്മറ്റിയിലെ പ്രധാനികളുടെ പേരും ഫോൺ നമ്പറുമാണ് ഈ പേജിൽ ചേർക്കുക. ഈ വിവരങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നവയാണ്. Clear ബട്ടൺ അമർത്തി മുഴുവനും ഒഴിവാക്കുകയും ആവാം. ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
4. Infrastructure
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഭൗതിക സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. ഒട്ടു മിക്കവയും തെരെഞ്ഞെടുക്കാവുന്ന തരത്തിൽ ആണ് ഉള്ളത്. ആദ്യ പകുതിയിലുള്ളവ ചേർത്ത് "ADD" ക്ലിക്ക് ചെയ്യുക. പിന്നീട് Utensils & Devices നു കീഴെ Devise തെരഞ്ഞെടുക്കുക. അതിന്റെ എണ്ണം, Sponsor, സ്പോൺസറുടെ വിവരങ്ങൾ എന്നിവ ചേർത്ത് ADD ചെയ്യുക. Device ന്റെ പേര് കൂട്ടത്തിൽ ഇല്ലെങ്കിൽ Others സെലക്ട് ചെയ്തു പേര് താഴെ വരുന്ന കള്ളിയിൽ അടിച്ചു കൊടുക്കാം. വലതു ഭാഗത്തെ പട്ടികയിൽ GAS കമ്പനിയുടെ പേര്, ഏജൻസിയുടെ പേര്, ഫോൺ, Consumer number എന്നിവയും ചേർക്കുക.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
5. Cook Details
പാചകക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിൽ ചേർക്കണം. ഒന്നാമത്തെ പാചകക്കാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചേർത്ത് ADD ചെയ്‌താൽ അയാൾ താഴെയുള്ള കളത്തിലേക്ക് മാറുന്നു. രണ്ടാമത്തെയാളെയും ഇത് പോലെ ചേർക്കാം.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായിഇവിടെ ക്ലിക്ക് ചെയ്യുക.
RICE DETAILS
ഇതിൽ അഞ്ചു പേജുകൾ ആണുള്ളത്.
1. Opening Stock of Rice
01.06.2018 ന് സ്‌കൂളിൽ സ്റ്റോക്ക് ഉള്ള അരിയുടെ അളവാണ് ഇതിൽ ചേർക്കേണ്ടത്. മെയ് 31 ന് അരി ലഭിച്ചെങ്കിൽ അതുകൂടി കൂട്ടിയാണ് ഒന്നാം തിയ്യതി Opening Balance കാണിക്കുന്നത്. മൂന്നു decimals വരെ ചേർക്കാം. ഇതും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ മാറ്റാൻ AEO അൺലോക്ക് ചെയ്യണം.
2. Stock Entry

അരി ലഭിച്ച വിവരമാണ് ഇതിൽ കൊടുക്കുന്നത്. ജൂൺ ഒന്നിന് ശേഷം ലഭിച്ചവയുടെ വിവരങ്ങൾ- For the month & year, Invoice No, Invoice date, Received date, From where എന്നിവ ചേർത്തിയ ശേഷം താഴെയുള്ള Item സെലക്ട് ചെയ്യുക. Rice, Special Rice, Gunny bag, Plastic bag ഇവയിൽ നിന്നും തെരഞ്ഞെടുത്ത് Quantity ചേർക്കുക. അടുത്ത കള്ളിയിൽ KG അല്ലെങ്കിൽ Nos തെരഞ്ഞെടുക്കുക. ADD ചെയ്യുക.
3. Physical Stock
ഓരോ മാസത്തിന്റെയും അവസാനം സ്‌കൂളിൽ ബാക്കിയുള്ള അരിയുടെ അളവ് കണക്കാക്കി ഈ പേജിൽ ചേർക്കണം. മാസം, വർഷം എന്നിവ സെലക്ട് ചെയ്‌തു Physical balance കോളത്തിൽ അളവ് ചേർക്കണം. Remarks ചേർക്കാം. Save ചെയ്യാം. ഈ സ്റ്റോക്ക് ആണ് അടുത്ത മാസത്തെ Opening Balance ആയി വരുന്നത്. ചേർത്ത ഓരോ മാസത്തെയും Physical balance താഴെയുള്ള പട്ടികയിൽ കാണാം. ഇതിൽ മാറ്റം വരുത്തുന്നതിന് AEO അൺലോക്ക് ചെയ്തു തരണം.
4. Special Rice Acquittance
സ്‌പെഷൽ അരി വിതരണം ചെയ്ത കണക്കാണ് ഈ പേജിൽ ചേർക്കേണ്ടത്. സ്‌പെഷൽ അരി അനുവദിച്ചാൽ പേജിൽ കാണാം. അരി വിതരണം ചെയ്ത കണക്ക് ക്ലാസ്സ് തിരിച്ച് ഈ പേജിൽ നൽകി സേവ് ചെയ്യണം.
5. Rice Transfer
ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലേക്കോ മറ്റാവശ്യത്തിനോ (ഉദാ- ദുരിതാശ്വാസം) അരി നൽകിയാൽ ആ വിവരം ചേർക്കുന്നത് ഈ പേജിലാണ്. Transfer to എന്നിടത്ത് School അല്ലെങ്കിൽ Other നൽകുക. സ്‌കൂളിലേക്ക് എങ്കിൽ സ്‌കൂളിന്റെ പേര് നൽകുക. Other എങ്കിൽ Remarks ൽ ഉദ്ദേശ്യം ചേർക്കുക. Quantity ചേർത്ത് Transfer ക്ലിക്ക് ചെയ്യുക.
ATTENDANCE
ഈ പേജിൽ രണ്ടു ടാബുകൾ ഉണ്ട്. ഇവ രണ്ടിലും ദിവസേന വിവരങ്ങൾ ചേർക്കേണ്ടതാണ്. (അല്ലെങ്കിൽ DPI നിർദേശിക്കുന്ന സമയ പരിധിക്കുള്ളിൽ.)
1. Attendance

ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഇതിൽ ചേർക്കുക. Date സെലക്ട് ചെയ്യുക. Meal Type കോളത്തിൽ Meal Served, Milk Served, Egg Served, Non availability of food, Absence of Cook, Holiday in School, Others എന്നീ ഓപ്‌ഷനുകൾ കാണാം. ഉച്ച ഭക്ഷണം നൽകിയ ദിവസം Meal Served സെലക്ട് ചെയ്യുക. അപ്പോൾ ഓരോ ക്ലാസിലെയും Feeding Strength കാണിക്കും. വേണ്ട മാറ്റങ്ങൾ വരുത്തി Save ചെയ്യുക. മുട്ട, പാൽ എന്നിവ കൊടുത്ത ദിവസം ആ ഓപ്‌ഷനുകൾ വീണ്ടും സെലക്ട് ചെയ്ത് എണ്ണം നൽകുക. ഭക്ഷണം കൊടുക്കാത്ത ദിവസം കാരണം കാണിക്കുന്ന ഓപ്‌ഷനുകൾ സെലക്ട് ചെയ്ത് Remarks ചേർത്ത് Save ചെയ്യുക.
2. Cook Attendance
ഇതും ദിവസേന നടത്തേണ്ട എൻട്രി ആണ്. തിയ്യതി സെലക്ട് ചെയ്ത് Cook Name കോളത്തിൽ പേര് സെലക്ട് ചെയ്ത് Save ചെയ്യുക. നേരത്തെ Cook Details പേജിൽ കുക്കിനെ കുറിച്ചുള്ള വിവരങ്ങൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ ഈ പേജിൽ Cook Name ലഭിക്കുകയുള്ളൂ.
INSPECTION
ഈ ടാബിൽ Inspection Reply എന്ന ഒറ്റ പേജ് മാത്രമേ ഉള്ളൂ. നടത്തിയ Inspection സമയത്തെ ഈ പേജിൽ താഴെയുള്ള പട്ടികയിൽ കാണാം. വിശദീകരണം നൽകേണ്ടതുണ്ടെങ്കിൽ Date, Inspected by, Officer Name എന്നിവ ചേർത്ത് ഹെഡ്മാസ്റ്ററുടെ മറുപടി താഴത്തെ കള്ളിയിൽ എഴുതുക. സേവ് ചെയ്യുക. ഇതോടെ മറുപടി താഴത്തെ പട്ടികയിലേക്ക് വരുന്നതാണ്. വലതുവശത്തെ ബട്ടൺ ക്ലിക്ക് ചെയ്ത് മറുപടി സമർപ്പിക്കാം.
REPORTS

Reports പേജ് തുറന്നാൽ 16 റിപ്പോർട്ടുകൾ കാണാം. School Details, Passed Intend, Passed Contingency, Feeding Strength, Issue Details, K2 Register, Purchase Register, Cook Details, Infrastructure Details, Balance Stock, NMP Form 1, Inspection Register, School Annual Data, Monthly Report, Ledger, Cash Book എന്നിവയാണ് അവ. ഓരോന്നിലും ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ആവശ്യമായ കാലയളവ് നൽകിയാൽ അവ ലഭിക്കുന്നതാണ്. ഇത് പ്രിന്റ് ചെയ്യാനുള്ള ബട്ടണും അതാത് പേജിൽ കാണും. തിരിച്ചു Reports പേജിലേക്ക് പോകാൻ BACK ബട്ടൺ ക്ലിക്ക് ചെയ്യാം.
ACCOUNTS
സാമ്പത്തിക കാര്യങ്ങൾ ചേർക്കുന്നത് ഈ ഭാഗത്താണ്. ഇതിൽ രണ്ടു പേജുകൾ ആണ് ഉള്ളത്.
1. Opening Balance
01-06-2018 ന് Bank, Cash എന്നിവയുടെ Opening Balance ഇവിടെ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. Treasury Account ഉണ്ടെങ്കിൽ അതിന്റെ ബാലൻസും ചേർക്കാം.
2. Account Voucher
മൂന്നു തരം ഇടപാടുകൾ ഈ പേജിൽ ചേർക്കാം. Bank Transaction, Payment Vouchers, Receipts. ഓരോന്നും എന്തെന്ന് നോക്കാം.
a. Bank Transaction

ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോഴും നാം നിക്ഷേപിക്കുമ്പോഴുമാണ് ഈ പേജിൽ ചേർക്കേണ്ടത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് ചേർക്കാൻ 'From' എന്നിടത്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. 'To Item' എന്നിടത്ത് Cash സെലക്ട് ചെയ്യുക. അതിനു നേരെ തുക ചേർക്കുക. താഴെ ചെറു വിവരണവും വൗച്ചർ നമ്പറും ചേർത്ത് Save ക്ലിക്ക് ചെയ്യാം. ഇതോടെ ഇത് താഴെ പട്ടികയിൽ ചേർക്കപ്പെടുന്നു. ബാങ്കിൽ പണം അടയ്ക്കുമ്പോൾ From ആയി CASH ചേർക്കുക. To Item ആയി ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് തുക ചേർക്കാം. Narration, Voucher Number എന്നിവ ചേർത്ത് സേവ് ചെയ്യാം.
b. Payment Voucher
ചെലവഴിക്കുന്ന വിവരങ്ങളാണ് ഈ പേജിൽ ചേർക്കേണ്ടത്. ചെലവഴിച്ച തിയ്യതി സെലക്ട് ചെയ്യുക. Payment From എന്നിടത്ത് CASH സെലക്ട് ചെയ്യുക. 'Select Item' ആയി എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് സെലക്ട് ചെയ്യുക. Purchase of Egg, Milk, Gas, Provisions, Vegetable, Transportation എന്നിവയോടൊപ്പം HM Advance Recoup എന്ന ഓപ്‌ഷനും ഇതിൽ കാണാം. Amount ചേർക്കുക. Narration, Voucher No എന്നിവ എന്നിവ ചേർത്ത് Save ചെയ്യുക.
c. Receipts
വരുമാനങ്ങൾ വരുമ്പോൾ ചേർക്കുന്നത് ഈ പേജിലാണ്. ഉദാഹരണം Gas Subsidy Received, HM Advance, Interest Received, Sale of empty bag, Other income etc. ആദ്യം തിയ്യതി സെലക്ട് ചെയ്യുക. കാലിച്ചാക്ക് വിറ്റത്, HM Advance എന്നിവ പോലെ പണമായി കൈപ്പറ്റിയതിന് Received Head കോളത്തിൽ 'CASH' സെലക്ട് ചെയ്യുക. ബാങ്ക് പലിശ, ഗ്യാസ് സബ്‌സിഡി എന്നിവ പോലെ ബാങ്കിൽ വന്നതിനു ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. Select Item കോളത്തിൽ ഏതു വഴി ലഭിച്ചു എന്ന് സെലക്ട് ചെയ്യുക. Amount, Narration, Voucher No എന്നിവ ചേർത്ത് Save ചെയ്യുക.
OTHERS
ഈ പേജിൽ ഏഴ് പേജുകളുണ്ട്.
1. Add Menu
മെനു ചേർക്കാനുള്ളതാണ് ഈ പേജ്. തിയ്യതി സെലക്ട് ചെയ്ത് വിഭവം തെരഞ്ഞെടുക്കുക. ലിസ്റ്റിൽ പേരില്ലാത്തവ ചേർക്കാൻ Others തെരഞ്ഞെടുക്കുമ്പോൾ അടിയിൽ വരുന്ന സെല്ലിൽ പേര് അടിച്ചു ചേർക്കുക. Save ചെയ്യുക. ഒരു വിഭവം ചേർത്ത് സേവ് ചെയ്ത ശേഷം അന്നത്തെ രണ്ടാമത്തെ വിഭവം ചേർത്ത് സേവ് ചെയ്യാം. ആ ദിവസത്തെ എല്ലാ വിഭവങ്ങളും ചേർത്ത് കഴിഞ്ഞു അടുത്ത തിയ്യതി തെരഞ്ഞെടുക്കാം. MDMS Meeting എന്ന പേജിലും മീറ്റിങ് നടക്കുന്ന മാസത്തെ MENU ചേർക്കാൻ സൗകര്യം ഉണ്ട്.
2. Aadhar Details
ആധാർ ഉള്ള കുട്ടികളുടെ എണ്ണം ചേർക്കാനുള്ളതാണ് ഈ പേജ്.
3. Sample Collection
ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഭക്ഷണ സാമ്പിളുകൾ എടുത്താൽ ആ വിവരം ഈ പേജിൽ ചേർക്കണം. Collection Date, കളക്ട് ചെയ്യുന്ന ഏജൻസി, കളക്ട് ചെയ്ത വിഭവം എന്നിവ സെലക്ട് ചെയ്ത് SAVE ചെയ്യുക.
4. MDMS Committtee Meeting

ഉച്ചഭക്ഷണ പദ്ധതിയുടെ മെനു ഉച്ചഭക്ഷണ കമ്മിറ്റി തീരുമാനിക്കേണ്ടതാകയാൽ അത് ഈ പേജിൽ ചേർക്കാൻ സൗകര്യമുണ്ട്. Meeting Day, For the month of എന്നിവ സെലക്ട് ചെയ്യുക. പങ്കെടുത്ത കമ്മിറ്റി അംഗങ്ങളുടെ പേരിനു നേരെ ബോക്സിൽ ടിക്ക് ചെയ്യുക. Save ചെയ്യുക. കമ്മിറ്റി കൊടുക്കാൻ തീരുമാനിച്ച ആ മാസത്തെ വിഭവങ്ങളുടെ മെനു ചേർക്കാം.
5. Other Item Stock
Iron Folic ഗുളികകൾ ലഭിച്ച വിവരം ചേർക്കുന്നതിനാണ് ഈ പേജ്. ലഭിച്ച തിയ്യതി, ആരിൽ നിന്നും ലഭിച്ചു, ലഭിച്ച ഇനം, എണ്ണം എന്നിവ ചേർത്ത് ADD ക്ലിക്ക് ചെയ്യുക.
6. Other Item Issue
ഗുളിക വിതരണത്തിന്റെ വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. തിയ്യതി, ക്ലാസ്, ഗുളികയുടെ ഇനം, എണ്ണം എന്നിവ ചേർത്ത് ADD ചെയ്യുക. ഓരോ ക്ലാസ്സിലേതും ഈ വിധം ചേർക്കുക.
7. Audit Details
അവസാനമായി ഓഡിറ്റ് നടന്ന വർഷവും തിയ്യതിയുമാണ് ഇതിൽ ചേർക്കാനുള്ളത്.                                                                                                                                          

Monday, 15 October 2018

Amazing ideas for schools

Amazing ideas for schools

 Let your teachers know about these creative ideas!